543 അംഗ ലോക്‌സഭയില്‍ ഒഴിവുളള സീറ്റുകള്‍ ഒഴിച്ചാല്‍ 522 അംഗങ്ങളുണ്ട്. ഇതില്‍ പ്രതിപക്ഷത്തെ 143-ലധികം എംപിമാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രധാന ബില്ലുകള്‍ പാസാക്കിയത്. സഭയില്‍ ബാക്കിയുളള 45 പ്രതിപക്ഷ എംപിമാരില്‍ 34 പേരും നിര്‍ണായക ഘട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ പാര്‍ട്ടി അംഗങ്ങളാണ്.